വാക്കുകള്‍ ചേര്‍ത്ത് വെച്ചു
കണ്ണാടി ഉണ്ടാക്കുമ്പോള്‍,
പലപ്പോഴും,
ചുവന്ന ഇങ്കുലാബ് പഴങ്ങള്‍ വിടരുന്ന മരങ്ങളുടെ
പശ്ചാത്തലത്തില്‍
കോരനും നീലിയും പ്രതിഫലിക്കാറുണ്ട്.
കടലാസിനും പേനക്കും ഇടയില്‍
"മനുഷ്യന്" എന്നലറി,
പൊട്ടാതെ കുതറി മാറി.
ഋതുപകര്ച്ചകളില്
ഋജുരേഖീയമായവ
വീഞ്ഞും അപ്പവുമായി
ഓര്‍മകളില്‍ പുനര്‍ജനിചില്ലെങ്കിലും,
അവിടുത്തെ രാജ്യത്തില്‍ കയറ്റിയില്ലെങ്കിലും,
അടിയന്റെ കണ്ണാടികള്‍ക്ക് പേര് വേണ്ട.
ചുവന്ന പഴങ്ങളുടെ പശ്ചാതലത്തില്‍
കോരനും നീലിയും ഞാനും
പ്രതിഫലിക്കുന്ന കണ്ണാടികള്‍.
അവ വെറും കണ്ണാടികള്‍.
ആമേന്‍.
ലേബല്‍: കവിതയുമല്ല. കരിയിലയുമല്ല. പുസ്തകം മേടിക്കാന്‍ പോയപ്പോള്‍, "ദളിത് , പെണ്ണെഴുത്ത് " എന്നെഴുതി ചില പുസ്തകങ്ങളെ വര്‍ഗീകരിച്ചു വില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയത്. അഭിപ്രായം തികച്ചും വൈയക്തികം.
3 comments:
കസറി...
അതേന്ന്...ആമേൻ.
ഉഷാറായിട്ടുണ്ട്.
കലക്കി.....
Post a Comment